Subscribe Now

ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്പം വളരെ പ്രത്യേകത ഉള്ളതാണ് .മറ്റെല്ലാ മത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥന മന്ദിരമായി മാത്രം കാണുന്നു .എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് .ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യംപോലെയും ,ശരീരം ആത്മ ചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രം വിഗ്രഹം പോലെയുമാണ്.അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെ പോലെ സംരക്ഷിക്കപെടെണ്ടാതാണ്

Friday, March 9, 2012

    അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം

  ഒരു ദേശ നാമത്തിനു തന്നെ നിദാനമായ ക്ഷേത്രമാണ് പൂക്കോട്ടുംപാടം അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം ദേവന്മാരുടെ പര്യായമായ അമരന്മാര്‍ പണി തീരത്ത അമ്പലമായതിനാലാണ് ഈ പ്രദേശത്തിനു അമരമ്പലം എന്നാ പേര് തന്നെ സിദ്ധിച്ചത്.എന്നാല്‍ നാശമില്ലാത്ത അമ്പലംഎന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അമരമ്പലം ക്ഷേത്രത്തിന്‍റെ പാഴക്കതെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് .മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതീഹ്യപെരുമയും  ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റ രാത്രികൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാന്നം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതയുമുള്ള കഥകളുണ്ട് നാട്ടില്‍.

കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. നാലമ്പലത്തിനുള്ളിലെ പ്രധാന ശ്രീകോവിലിന്‍റെ ചുമരുകളില്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളും  കൊത്തുപണികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌. ഈ കാരണത്താല്‍ കുലശേഖര രാജാക്ക ന്മാരുടെ കാലഘട്ടമായ പതിനഞ്ചോ, പതിനാറോ നൂറ്റാണ്ടു കളിലായി യിരിക്കണം ഇതിന്റെ നിര്‍മ്മിതിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌ .

  പടിഞ്ഞാട്ടു ദര്‍ശനവും കിഴക്ക് പുഴയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമരമ്പലം ശിവ ക്ഷേത്രം.പടിഞ്ഞാട്ടു മുഖമുള്ള ക്ഷേത്രത്തിനു പികിലായി കിഴക്ക് സഹ്യനില്‍നിന്നും ഒഴുകി യെത്തുന്നകുതിരപുഴ പുണ്യനദിയായ ഗംഗയ്ക്ക് സമാനമായി ഇതിലെ ഒഴുകിയെത്തുന്നു. അതിനാല്‍ ഈ നദിയിലെ സ്നാനം ഗംഗാ സ്നാനതിനു സമമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു.മാത്രമല്ല ഈ പുഴയില്‍ നിന്നും എടുക്കുന്ന ജലമാണ് ഇവിടെ അഭിഷേക ജലമായി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
ഒരു കാലത്ത്‌ നാലമ്പല ത്തോടുകൂടിയ മഹാക്ഷേത്ര മായി രുന്ന അമരമ്പലം ശിവക്ഷേത്രം  കിടങ്ങഴി മന   വകയായിരുന്നു. എന്നാല്‍,ടിപ്പുവിന്‍റെ പടയോട്ടത്തിനു ക്ഷേത്രം ക്ഷേത്രം ചില നായര്‍ പ്രമാണിമാരുടെ കൈവശം വന്നു ചേരുകയും ചെയ്തു,മുന്നൂറു വര്ഷം മുന്‍പ് എടവണ്ണ കൊവിലകത്തു നിന്നും വന്ന ഇപ്പോഴത്തെ അമരമ്പലം കോവിലകം രാജാക്കന്മാരുടെ മുന്‍ഗാമികള്‍ ഈ നായന്മാരെ പരാജയപ്പെടുത്തി ക്ഷേത്രം തങ്ങളുടെ അധീനതയില്‍ വരുത്തുകയും ചെയ്തു.കാലക്രമത്തില്‍ കോവിലകത്തിന്‍റെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു ക്ഷേത്ര ഭരണ ചുമതല ഏറ്റെടുത്തു .ക്ഷേത്ര നടത്തിപ്പിനായി കോവിലകം ഏഴ് ഏക്രര്‍സ്ഥലം ഭരണസമിതിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ചുറ്റമ്പലത്തിനുള്ളില്‍ കൊത്തുപണികളോട്  കൂടിയ ചതുര ശ്രീകോവിലിനുള്ളില്‍ ഉഗ്ര മൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ കുടി കൊള്ളുന്നു.കൂടാതെ, ശങ്കരനാരായണമൂര്‍ത്തി ചൈതന്യവും, നരസിംഹമൂര്‍ത്തിചൈതന്യവും, ബ്രഹ്മരക്ഷസ്സ്, ഗണപതി, ഭഗവതി, അയ്യപ്പന്‍, എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.ശിവരാത്രി ആഘോഷം തന്നെയാണ്ഇവിടെയും പ്രധാനം. ശൈവസാന്നിധ്യമായതിനാല്‍ പ്രദോഷ വ്രതത്തിനും വളരെ പ്രാധാന്യമുണ്ട് .ത്രയോദശി ദിവസം സന്ധ്യക്ക് നടക്കുന്ന പ്രദോഷ പൂജയില്‍ ശിവപ്രീതിക്ക്  വേണ്ടി വ്രതം അനുഷ്ടിക്കുന്ന നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.കറുത്ത പക്ഷം ത്രയോദശി വരുന്ന ശനിയാഴ്ചകളില്‍ വിശേഷമായതിനാല്‍ ധാരാളം ഭക്തര്‍ ഈ മഹാദേവ സന്നിധിയില്‍ എത്താറുണ്ട് .മാസത്തിലൊരിക്കല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ശിവായ നമ ഓംനമ ശിവായഎന്ന മന്ത്രം ഉരുവിട്ടുള്ള അഖണ്ഡനാമയജ്ഞം ,വൃശ്ചിക മാസത്തില്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന അഖണ്ഡതനാമ നൃത്തവും ഇവിടെ നടക്കും


   മറ്റൊരു പ്രത്യേകത പിതൃ തര്‍പ്പണത്തിനു ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ കുംഭം കര്‍ക്കിടകം മാസങ്ങളിലെ കറുത്ത വാവിന് നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  പിതൃപുണ്യം തേടി
യെത്തുന്നവരും നിരവധിയാണ്. ശിവസന്നിധിയിലെ പുഴക്കരയിലെ പാറയില്‍ ക്ഷേത്ര ചൈതന്യം ദര്‍ശിക്കുന്നഭക്തര്‍ കുതിര പുഴയിലെ പിതൃതര്‍പ്പണം ഗംഗയിലെ തര്‍പ്പണത്തിനു  തുല്യമാണെന്ന്‌ വിശ്വസിക്കുന്നു .
ശ്രീ രുദ്രം ധാരയും, അഘോര പുഷ്പാഞ്ജലിയും ,മൃത്യുഞ്ജയ ഹോമവുമാണ് ഇവടെ പ്രധാന വഴിപാടുകള്‍.നാല്‍പ്പതിഒന്ന് ദിവസം തുടര്‍ച്ചയായി ശിവന് ശ്രീരുദ്രം ധാര ചെയ്‌താല്‍ മാറാത്ത വ്യാധി ഇല്ലെന്നാണ് വിശ്വാസം .മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ത മായ ഒരു അനുഭവമായിരിക്കും ഇവിടെ എത്തുന്ന ഓരോ ഭക്തനുമുണ്ടാവുക.
                                 
                                          അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം 

- ടി.കെ.സതീശന്‍, നിലമ്പൂര്‍



No comments:

Post a Comment